അതെ, അവളാണ് എന്റെ ആദ്യ
പ്രണയം. നീല മിഴികളും,
ലോലമായ കവിളുകളും, നോക്കിലും ഭാവത്തിലും
ഉണ്ടായിരുന്ന ശാലീനതയും എന്നെ ആദ്യ
മാത്രയിൽ തന്നെ അവളിലേക്ക് അടുപ്പിച്ചു.
കിളിക്കൊഞ്ചൽ പോലുള്ള അവളുടെ സ്വരം
എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ആദ്യ
കൂടിക്കാഴ്ചക്ക് ശേഷം അധികം താമസിയാതെതന്നെ
അവൾ എന്നെന്നേക്കും എന്റെതായി
മാറി.
ഒന്നിച്ചു ജീവിക്കാൻ തുടങ്ങി പല നാളുകളായെങ്കിലും അവളുടെ മനസ്സ് ഇന്നും എനിക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ല, ഒരുപക്ഷെ അത് എന്റെ മാത്രം കുറ്റമായിരിക്കാം. ജോലി തിരക്കിലും വീട്ടുകാര്യങ്ങളിലും ഏർപ്പെട്ടിരിക്കുമ്പോൾ അവൾക്കു വേണ്ട പ്രാമുഖ്യം നല്കിയിട്ടില്ല എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. എങ്കിലും ഉള്ളിലെ വ്യാകുലതകൾ അവളോട് പങ്കുവയ്ക്കുന്നത് എനിക്ക് വലിയ ആശ്വാസം പകർന്നിരുന്നു. മിക്കപ്പോളും അവൾ മാത്രമായിരുന്നു എന്റെ തുണ.
ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഓഫീസിൽ മീറ്റിംഗ് നടത്തുന്നതിനുള്ള ചുമതല എനിക്കാണ്. അവൾ എനിക്കൊപ്പം നിന്ന് വേണ്ട സഹായം തരും എന്ന് പൂർണബോധ്യം ഉണ്ട്. എങ്കിലും ഇന്ന് രാവിലെ നടന്ന ചെറിയ വഴക്കുകൾ ഞങ്ങൾ ഇരുവരെയും അല്പം അലട്ടിയിരുന്നു. പലപ്പോളും നടക്കാറുള്ളതുപോലെ ചെറിയ പിണക്കം ആയിരുന്നു ഇതും, എന്നാൽ അവസരത്തിനൊത്ത് ഉയരുന്ന സ്വഭാവഗുണം അവളുടെപ്രത്യേഗതയായിരുന്നു. ഇന്നത്തെ ദിവസവും അവളുടെ സഹായം ഉണ്ടാവും എന്ന് എനിക്ക് അറിയാമായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഒന്ന് രണ്ടു തവണ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ എന്റെ തിരക്ക് കാരണം അപ്പോഴൊക്കെ ഞാൻ അവളെ ഒഴിവാക്കിക്കൊണ്ടിരുന്നു .
കാറിനു പിൻസീറ്റിൽ ഒരുമിച്ചു യാത്രചെയ്തുകൊണ്ടിരുന്നപ്പോളും അവളോട് മിണ്ടിയില്ല, അതിലും അവൾക്ക് പരിഭവം ഉണ്ടായിരുന്നു. പതിവിലും നേരത്തെ ഓഫീസിൽ എത്തേണ്ടി വന്ന എനിക്ക് അവിടെ ചെയ്യാൻ ആവശ്യത്തിൽ അധികം ജോലി ഉണ്ടായിരുന്നു. അപ്പൊളൊക്കെയും അവൾ വിളിക്കുന്നത് കണ്ടിരുന്നെങ്കിലും അത്ര അത്യാവശ്യകാര്യമാവില്ല എന്ന് കരുതി അവളെ ഞാൻ ഒഴിവാക്കി. അവളുടെ മുഖത്തുള്ള അമർഷവും സങ്കടവും എന്റെ ശ്രദ്ധയിൽപ്പെട്ടു, മുഖത്ത് ഒന്നു ചെറുതായി തലോടിയ ശേഷം ഞാൻ മീറ്റിങ്ങിനു നടന്നു. അവളുടെ പ്രാർത്ഥനയും സ്നേഹവും ആയിരുന്നു എന്റെ ആത്മധൈര്യം. ഇന്ന് ഈ മീറ്റിംഗ്ഉണ്ടായതിനാൽ രാവിലെ നേരത്തെ ഉണർത്തിയതും അവൾ തന്നെ. ഓരോ പ്രാവശ്യം അവളെ ഒഴിവാക്കുമ്പൊളും മനസ്സിൽ കുറ്റബോധം കൂടികൂടി വരുന്നുണ്ടായിരുന്നു.
ചടങ്ങ് ആരംഭിച്ചു മാനേജറും, വൈസ് പ്രസിഡന്റും പല വീരവാദങ്ങളും വാരി വിതറി ചടങ്ങ് കൊഴുപ്പിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം സ്വസ്ഥതയോടെ ഇരുന്നെങ്കിലും അവൾ എന്നെ കാലിൽ സ്പർശിച്ചുകൊണ്ട് എന്തോ പറയാൻകൊതിച്ചു. അവളോട് ഒന്നും മിണ്ടാനോ ആശ്വസിപ്പിക്കാനോ എനിക്ക് ആയില്ല. തൊട്ടുരുമ്മി ഇരുന്നെങ്കിലും ഒന്നും ഉരിയാടാനായില്ല. എല്ലാം അവൾ കാണുന്നുണ്ടായിരുന്നു, എന്നെ അവളോളം അറിയാവുന്ന മറ്റൊരാളും ഈ ലോകത്തില്ല.
എന്നാൽ മീറ്റിംഗ് കഴിഞ്ഞ ശേഷം കുറച്ചു സമയമായി അവളെ കാണാനില്ല. എവിടെ പോയിരിക്കും? ഇനി രാവിലെ നടന്ന സംഭവങ്ങൾ അവളെ ഉലച്ചിരിക്കുമോ? ആ സങ്കടത്തിൽ എന്തെങ്കിലും? ഇനി ഇപ്പൊ എന്തെങ്കിലും സംഭവിച്ചിരിക്കുമോ? ഉള്ളിൽ ഭയം നിറഞ്ഞ ഒരു തീ കോരിയിട്ടുകൊണ്ട് അവൾ എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായിരിക്കുന്നു. അവളെ തിരഞ്ഞു ആ ദിവസം മുഴുവനും ഞാൻ അലഞ്ഞു. പലരോടും തിരക്കി, ആരും കണ്ടിട്ടില്ല, അടുത്തിടയ്ക്ക് വായിച്ച പല പത്രവാർത്തകളും എന്റെ മനസ്സിലൂടെ കടന്നു പോയി, അതെല്ലാം എന്റെ ഭയം ഇരട്ടിപ്പിച്ചു.
കൂട്ടുകാർ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറ്റബോധവും, സങ്കടവും, ഭയവും കാരണം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല, അവളുമായുള്ള പല സ്മരണകളും ഉള്ളിലൂടെ കടന്നു പോയികൊണ്ടേ ഇരുന്നു, നീല മിഴികളും, ലോലമായ കവിളുകളും, ഒരു വിരൽ സ്പർശത്തിൽ തെന്നി മാറുന്ന ഭാവങ്ങളും, കിളിക്കൊഞ്ചൽ പോലുള്ള സ്വരവും, അവളിലൂടെ ഞാൻ തിരിച്ചറിഞ്ഞ എന്റെ സുന്ദരമായ ലോകവും, പിന്നെ ആ 41 മെഗാ പിക്സെൽ ക്യാമറയും, അങ്ങനെ അങ്ങനെ… എന്റെ ഏകാന്തമായിരുന്ന ഓർമകളുടെ വീഥിയിൽ ഒരു പുതുവസന്തം തീർത്ത അവളാണെന്റെ നോക്കിയ ലുമിയ 1020.
ഒന്നിച്ചു ജീവിക്കാൻ തുടങ്ങി പല നാളുകളായെങ്കിലും അവളുടെ മനസ്സ് ഇന്നും എനിക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ല, ഒരുപക്ഷെ അത് എന്റെ മാത്രം കുറ്റമായിരിക്കാം. ജോലി തിരക്കിലും വീട്ടുകാര്യങ്ങളിലും ഏർപ്പെട്ടിരിക്കുമ്പോൾ അവൾക്കു വേണ്ട പ്രാമുഖ്യം നല്കിയിട്ടില്ല എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. എങ്കിലും ഉള്ളിലെ വ്യാകുലതകൾ അവളോട് പങ്കുവയ്ക്കുന്നത് എനിക്ക് വലിയ ആശ്വാസം പകർന്നിരുന്നു. മിക്കപ്പോളും അവൾ മാത്രമായിരുന്നു എന്റെ തുണ.
ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഓഫീസിൽ മീറ്റിംഗ് നടത്തുന്നതിനുള്ള ചുമതല എനിക്കാണ്. അവൾ എനിക്കൊപ്പം നിന്ന് വേണ്ട സഹായം തരും എന്ന് പൂർണബോധ്യം ഉണ്ട്. എങ്കിലും ഇന്ന് രാവിലെ നടന്ന ചെറിയ വഴക്കുകൾ ഞങ്ങൾ ഇരുവരെയും അല്പം അലട്ടിയിരുന്നു. പലപ്പോളും നടക്കാറുള്ളതുപോലെ ചെറിയ പിണക്കം ആയിരുന്നു ഇതും, എന്നാൽ അവസരത്തിനൊത്ത് ഉയരുന്ന സ്വഭാവഗുണം അവളുടെപ്രത്യേഗതയായിരുന്നു. ഇന്നത്തെ ദിവസവും അവളുടെ സഹായം ഉണ്ടാവും എന്ന് എനിക്ക് അറിയാമായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഒന്ന് രണ്ടു തവണ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ എന്റെ തിരക്ക് കാരണം അപ്പോഴൊക്കെ ഞാൻ അവളെ ഒഴിവാക്കിക്കൊണ്ടിരുന്നു .
കാറിനു പിൻസീറ്റിൽ ഒരുമിച്ചു യാത്രചെയ്തുകൊണ്ടിരുന്നപ്പോളും അവളോട് മിണ്ടിയില്ല, അതിലും അവൾക്ക് പരിഭവം ഉണ്ടായിരുന്നു. പതിവിലും നേരത്തെ ഓഫീസിൽ എത്തേണ്ടി വന്ന എനിക്ക് അവിടെ ചെയ്യാൻ ആവശ്യത്തിൽ അധികം ജോലി ഉണ്ടായിരുന്നു. അപ്പൊളൊക്കെയും അവൾ വിളിക്കുന്നത് കണ്ടിരുന്നെങ്കിലും അത്ര അത്യാവശ്യകാര്യമാവില്ല എന്ന് കരുതി അവളെ ഞാൻ ഒഴിവാക്കി. അവളുടെ മുഖത്തുള്ള അമർഷവും സങ്കടവും എന്റെ ശ്രദ്ധയിൽപ്പെട്ടു, മുഖത്ത് ഒന്നു ചെറുതായി തലോടിയ ശേഷം ഞാൻ മീറ്റിങ്ങിനു നടന്നു. അവളുടെ പ്രാർത്ഥനയും സ്നേഹവും ആയിരുന്നു എന്റെ ആത്മധൈര്യം. ഇന്ന് ഈ മീറ്റിംഗ്ഉണ്ടായതിനാൽ രാവിലെ നേരത്തെ ഉണർത്തിയതും അവൾ തന്നെ. ഓരോ പ്രാവശ്യം അവളെ ഒഴിവാക്കുമ്പൊളും മനസ്സിൽ കുറ്റബോധം കൂടികൂടി വരുന്നുണ്ടായിരുന്നു.
ചടങ്ങ് ആരംഭിച്ചു മാനേജറും, വൈസ് പ്രസിഡന്റും പല വീരവാദങ്ങളും വാരി വിതറി ചടങ്ങ് കൊഴുപ്പിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം സ്വസ്ഥതയോടെ ഇരുന്നെങ്കിലും അവൾ എന്നെ കാലിൽ സ്പർശിച്ചുകൊണ്ട് എന്തോ പറയാൻകൊതിച്ചു. അവളോട് ഒന്നും മിണ്ടാനോ ആശ്വസിപ്പിക്കാനോ എനിക്ക് ആയില്ല. തൊട്ടുരുമ്മി ഇരുന്നെങ്കിലും ഒന്നും ഉരിയാടാനായില്ല. എല്ലാം അവൾ കാണുന്നുണ്ടായിരുന്നു, എന്നെ അവളോളം അറിയാവുന്ന മറ്റൊരാളും ഈ ലോകത്തില്ല.
എന്നാൽ മീറ്റിംഗ് കഴിഞ്ഞ ശേഷം കുറച്ചു സമയമായി അവളെ കാണാനില്ല. എവിടെ പോയിരിക്കും? ഇനി രാവിലെ നടന്ന സംഭവങ്ങൾ അവളെ ഉലച്ചിരിക്കുമോ? ആ സങ്കടത്തിൽ എന്തെങ്കിലും? ഇനി ഇപ്പൊ എന്തെങ്കിലും സംഭവിച്ചിരിക്കുമോ? ഉള്ളിൽ ഭയം നിറഞ്ഞ ഒരു തീ കോരിയിട്ടുകൊണ്ട് അവൾ എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായിരിക്കുന്നു. അവളെ തിരഞ്ഞു ആ ദിവസം മുഴുവനും ഞാൻ അലഞ്ഞു. പലരോടും തിരക്കി, ആരും കണ്ടിട്ടില്ല, അടുത്തിടയ്ക്ക് വായിച്ച പല പത്രവാർത്തകളും എന്റെ മനസ്സിലൂടെ കടന്നു പോയി, അതെല്ലാം എന്റെ ഭയം ഇരട്ടിപ്പിച്ചു.
കൂട്ടുകാർ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറ്റബോധവും, സങ്കടവും, ഭയവും കാരണം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല, അവളുമായുള്ള പല സ്മരണകളും ഉള്ളിലൂടെ കടന്നു പോയികൊണ്ടേ ഇരുന്നു, നീല മിഴികളും, ലോലമായ കവിളുകളും, ഒരു വിരൽ സ്പർശത്തിൽ തെന്നി മാറുന്ന ഭാവങ്ങളും, കിളിക്കൊഞ്ചൽ പോലുള്ള സ്വരവും, അവളിലൂടെ ഞാൻ തിരിച്ചറിഞ്ഞ എന്റെ സുന്ദരമായ ലോകവും, പിന്നെ ആ 41 മെഗാ പിക്സെൽ ക്യാമറയും, അങ്ങനെ അങ്ങനെ… എന്റെ ഏകാന്തമായിരുന്ന ഓർമകളുടെ വീഥിയിൽ ഒരു പുതുവസന്തം തീർത്ത അവളാണെന്റെ നോക്കിയ ലുമിയ 1020.
oohichu..suspense atra pora.. aips vendatra involve ayitila enu thonunu.. aips nte suspense oke kidu ayirunu.. itu atra kalangiyila..
ReplyDeleteHmmm....
ReplyDeleteAward padam poole ellam storyium!!!
Kurachu variety kondu varu...
ഏവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
ReplyDeleteKollam...enikkishtapettu...:)
ReplyDelete